ഓര്‍മ്മയിപ്പോഴും കുളിയ്ക്കാനിറങ്ങിയിരുന്ന
കടവിലെ പൊത്തിലിരിക്കുന്ന നീര്‍ക്കോലിയാണ്.
മീന്‍മണത്തിനോ, സോപ്പ് പതയിലോ
പോലും തലനീട്ടിയിര തേടുന്നയൊന്ന്
കറികത്തിയുടെ വീശലിലോ,
കാല്‍പ്പത്തിയുടെ ഉടയ്ക്കലിലോ
പൊത്തു വിട്ട് മരിച്ചു പോയവരുടെയും,
മാറ്റി പണിയപ്പെട്ടവരുടെയും
ഉടലുകള്‍ക്കിടയിലൂടെയാഞ്ഞാഞ്ഞു പുളഞ്ഞുതീരുന്നയൊന്ന്
അതെ ! ഓര്‍ക്കാപ്പുറങ്ങളുടെ തൊലിയ്ക്കിപ്പോഴും
നാട്വിട്ടപ്പോള്‍ പൊഴിച്ചിട്ട പടത്തിന്റെ മണമാണ്.